സൗദിയിലെ പലചരക്ക് കടകളില്‍ പുകയില, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വില്‍പ്പനയ്ക്ക് നിരോധനം

0

ജിദ്ദ: ചില്ലറ വ്യാപാര മേഖലയെ പുന:ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ സൗദിയില്‍ പലചരക്ക് കടകളില്‍ പുകയില, മാംസം, ഈത്തപ്പഴം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്നത് നിരോധിച്ചു.

എന്നാല്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുവാനായി ആറ് മാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇതു സംബന്ധമായി മുനിസിപ്പാലിറ്റി- ഭവന കാര്യ മന്ത്രി പുറപ്പെടുവിച്ച നിർദ്ദേശം പ്രാബല്യത്തില്‍ വന്നു. നിലവിലുള്ള സ്ഥാപനങ്ങള്‍ ആറ് മാസത്തിനുള്ളില്‍ നിയമം പാലിച്ചിരിക്കണം. ‘ബക്കാല’ എന്നപേരിലാണ് സൗദിയില്‍ ചെറിയ പലചരക്ക് കടകള്‍ അറിയപ്പെടുന്നത്.

അതേ സമയം, സൂപ്പർമാർക്കറ്റുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍ തുടങ്ങിയ വലിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ മാത്രമേ ഈ ഇനങ്ങള്‍ വില്‍ക്കാൻ പാടുള്ളൂ. മാംസ വില്‍പ്പനയ്ക്ക് പ്രത്യേക ലൈസൻസും ആവശ്യമാണ്.

ചില ഉല്‍പ്പന്നങ്ങളില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുമ്പോള്‍, ഭേദഗതി ചെയ്ത ചട്ടങ്ങള്‍ പ്രകാരം പലചരക്ക് കടകള്‍ക്ക് ചാർജർ കേബിളുകള്‍, പ്രീപെയ്ഡ് റീചാർജ് കാർഡുകള്‍ പോലുള്ള ഇനങ്ങള്‍ വില്‍ക്കാൻ അനുവദിക്കുന്നുണ്ട്.

പലചരക്ക് കടകള്‍ക്ക് 24 ചതുരശ്ര മീറ്ററും, സൂപ്പർമാർക്കറ്റുകള്‍ക്ക് 100 ചതുരശ്ര മീറ്ററും, ഹൈപ്പർമാർക്കറ്റുകള്‍ക്ക് 500 ചതുരശ്ര മീറ്ററും എന്ന രീതിയില്‍ കുറഞ്ഞ തറ വിസ്തീർണ്ണം ആവശ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *