മുൻ സീറ്റ് നൽകാത്തതിന്റെ പേരിൽ 26-കാരനായ മകന് അച്ഛനെ വെടിവച്ച് കൊന്നു

ന്യൂഡൽഹി: ടെമ്പോയിൽ മുൻ സീറ്റ് നൽകാത്തതിന്റെ പേരിൽ 26-കാരനായ മകന് അച്ഛനെ വെടിവച്ച് കൊന്നതായി പൊലീസ്. സിഐഎസ്എഫ് ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്ര സിങ് എന്നയാളെയാണ് മകന് ദീപക് വെടിവച്ചുകൊന്നത്. വടക്കൻ ഡൽഹിയിലെ തിമാർപൂർ പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്.
പ്രതിയായ ദീപക്കിൽ നിന്ന് തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. മരിച്ച സുരേന്ദ്ര സിങ്ങിന്റെ പേരില്‍ ലൈസന്‍സുള്ള തോക്കാണിതെന്നും പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. വെടിയൊച്ച കേട്ടെത്തിയ പട്രോളിങ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കീഴടക്കിയതെന്നും പൊലീസ് അറിയിച്ചു.
ആറ് മാസം മുമ്പ് സുരേന്ദ്ര സിങ് സിഐഎസ്എഫിൽ നിന്ന് വിരമിച്ചിരുന്നു. ഇതോടെ കുടംബത്തിനൊടൊപ്പം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് പോകാനായി തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. യാത്രയ്ക്കായി അവർ ഒരു ടെമ്പോ വാടകയ്ക്കെടുത്തിരുന്നു.