കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം നടന്നു . കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചാണ് അപകടം ഉണ്ടായത് . തീപിടിത്തത്തെ തുടർന്ന് കപ്പലിലെ 50 കണ്ടെയ്നറുകൾ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത് . കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്.
കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖല ഭാഗത്തായാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ബേപ്പൂരിനും അഴീക്കൽ തീരത്തിനും പടിഞ്ഞാറ് ഭാഗത്തായാണ് അപകമുണ്ടായത്.
കോസ്റ്റുകാർഡിൻറെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. തീപിടിത്തത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 18 പേർ കടലിൽ ചാടിയെന്നാണ് ലഭിക്കുന്ന വിവരം. 22 പേർ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിംഗപൂർ പതാകയുള്ള കാർഗോ ഫീഡർ കപ്പലാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.