ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങൾ നശിപ്പിച്ച യുവാവ് പിടിയിൽ .
ആലപ്പുഴ : മാവേലിക്കര പൈനുംമ്മൂട് ജംഗ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികൾ നശിപ്പിച്ച കേസിൽ മാവേലിക്കര തഴക്കര,കുന്നം, അമ്പാടിയിൽ വീട്ടിൽ അജയ് കൃഷ്ണൻ (22) എന്ന യുവാവിനെ യാണ് ചെങ്ങന്നൂർ ഡി. വൈ. എസ്. പി.യുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്ത് നേതൃത്വത്തിലുള്ള മാവേലിക്കര പോലീസും ചേർന്ന് പിടികൂടിയത് . കഴിഞ്ഞ പതിനാലാം തീയതി വെളുപ്പിനെയാണ് നാട്ടിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മാവേലിക്കര പൈനുംമ്മൂട് ജംഗ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികൾ നശിപ്പിക്കുകയും കുറച്ചു കൊടികൾ തഴക്കര വേണാട് ജംഗ്ഷനു സമീപമുള്ള സി. പി. ഐ. എം ന്റെ പാർട്ടി ഓഫീസിനു മുൻവശം കൊണ്ടിടുകയും ചെയ്തതായി മാവേലിക്കര പോലീസിൽ പരാതി ലഭിക്കുന്നത് .
തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം. പി. മോഹനചന്ദ്രൻ നായർ.IPS ന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. എം. കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി . കുന്നത്തേയും,സമീപ പ്രാദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരാൾ ബൈക്കിൽ എത്തി കൊടികൾ നശിപ്പിക്കുന്നതായി കാണപ്പെടുകയും തുടർന്ന് നിരവധിസി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊ ടുവിൽ പ്രതി പിടിയിലാകുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം കൊടികൾ നശിപ്പിച്ചതിനെ തുടർന്ന് മറ്റ് അനിഷ്ട സംഭവങ്ങൾ തടയാൻ കഴിഞ്ഞു. മാവേലിക്കര ഇൻസ്‌പെക്ടർ C. ശ്രീജിത്ത്, എസ്. ഐ നൗഷാദ്. ഇ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള,മുഹമ്മദ് ഷഫീക്,അരുൺ ഭാസ്ക്കർ, ,സിവിൽ പോലീസ് ഓഫീസറായ അനന്ത മൂർത്തി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്
