കുടിശ്ശികയുടെ ഒരു ഗഡു അനുവദിച്ചു; മെയ് മാസത്തിൽ 3200 രൂപ ക്ഷേമ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയിൽ നിന്ന് ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തിലെ പെൻഷനോടൊപ്പം ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ നിർദ്ദേശം നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിയോടെ പെൻഷൻ വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 1800 കോടി രൂപ ആവശ്യമായി വരും. ഓരോ ഗുണഭോക്താവിനും ഈ മാസം 3200 രൂപ ലഭിക്കും.
കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾ കാരണം സംസ്ഥാനം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി കുടിശ്ശികയായ ക്ഷേമ പെൻഷനിലെ ഒരു ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ആകെ അഞ്ച് ഗഡുക്കളാണ് കുടിശ്ശികയായിരുന്നത്. ഇവ കൃത്യ സമയത്ത് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. അതിൽ രണ്ട് ഗഡുക്കൾ കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതര2 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. ഏപ്രിലിലെ പെന്‍ഷന്‍ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മുതല്‍ അതാത് മാസം തന്നെ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇക്കഴിഞ്ഞ വിഷുവിനു മുന്നോടിയായിട്ടാണ് അവസാനം ക്ഷേമ പെന്‍ഷന്‍ അനുവദിച്ചത്. അന്ന് ഒരു ഗഡു ക്ഷേമപെന്‍ഷനാണ് അനുവദിച്ചത്. അന്ന് 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം ലഭിച്ചിരുന്നു.
820 കോടി രൂപയാണ് ഏപ്രില്‍ മാസത്തില്‍ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് അനുവദിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസത്തങ്ങളില്‍ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 812 കോടി രൂപ വീതം അനുവദിച്ചിരുന്നു. ഈ വര്‍ഷം ജനുവരി മുതലാണ് എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ വിതരണം മുടക്കമില്ലാതെ ആരംഭിച്ചത്. ജനുവരിയിലെ പെന്‍ഷനും കുടിശികയായ ഗഡുക്കളില്‍ ഒന്നുമാണ് ജനുവരിയില്‍ വിതരണം ചെയ്തത്. ഇതിനായി അന്ന് സര്‍ക്കാര്‍ 1,604 കോടി രൂപയാണ് അനുവദിച്ചത്.ണം ചെയ്തു. ബാക്കിയുള്ള മൂന്ന് ഗഡുക്കളിൽ നിന്നുള്ള ഒരു ഗഡുവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.