ജോർദാൻ അതിർത്തിയിൽ മലയാളി വെടിയേറ്റ് മരിച്ചു.

ന്യുഡൽഹി :ജോർദാൻ അതിർത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേൽ പെരേരയാണ് ജോർദാൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. എംബസിയിൽ നിന്ന് ഇ മെയിൽ സന്ദേശം വഴി മരണവിവരം കുടുംബത്തെ അറിയിച്ചു. ഗബ്രിയേലിന് ഒപ്പമുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസനും വെടിയേറ്റു. ഇയാൾ നാട്ടിൽ തിരിച്ചെത്തി.
വിസിറ്റിങ് വിസയിലാണ് ഗബ്രിയേലും എഡിസനും ജോർദാനിൽ എത്തിയത്. ഫെബ്രുവരി പത്തിന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. 5പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടുപേർ ഇസ്രായേൽ പട്ടാളത്തിൻ്റെ പിടിയിലായി. ഇവർ ഇസ്രായേലിൽ ജയിലിലാണ്. വേളാങ്കണ്ണിയിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് വീട്ടിൽ നിന്ന് ഫെബ്രു:5 ന് പോയത് എന്നാണ് ഗബ്രിയേൽ പെരേരയുടെ ഭാര്യ പറയുന്നത് . പിന്നീട് ഫെബ്രു : 9 ന് “ഞങ്ങൾ വിദേശത്താണ് ” എന്ന് പറഞ്ഞു ഫോൺവന്നിരുന്നതായും അവർ പറയുന്നു.