താരങ്ങളിൽ തരാം രമേശ് പിഷാരടി

കൊച്ചി: ഇത്തവണ സിനിമാ- ടെലിവിഷന്‍ മേഖലയില്‍ നിന്ന് ഒരേ ഒരു താരം മാത്രമാണ് നിയമസഭയിലെത്തുന്നത്. നിരവധി പ്രമുഖര്‍ മത്സരിച്ചെങ്കിലും ഒരാളെ മാത്രമാണ് വിജയം തുണച്ചത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമേഷ് പിഷാരടി മാത്രമാണ് ഇക്കുറി സഭയിലെ താരസാന്നിധ്യം. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതല്‍ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എല്‍ഡിഎഫും ഒരാളെ യുഡിഎഫും താര മത്സരാര്‍ഥികളായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കി.
ബിജെപിയുടെ ശോഭാ സുരേന്ദ്രന്, ഇടത് സ്വതന്ത്രനായ എന്‍എംആര്‍ റസാഖ് എന്നിവരായിരുന്നു പാലക്കാട് പിഷാരടിയുടെ എതിരാളികള്‍. 13,147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി കന്നിയങ്കം വിജയിച്ചുകയറിയത്. തിരുവനന്തപുരം ജില്ലയില്‍ രണ്ട് താരസ്ഥാനാര്ഥികളാണ് മത്സരിക്കാന്‍ എത്തിയത്. തിരുവനന്തപുരം സെന്‍ട്രലില്‍ എല്‍ഡിഎഫിനായി നടന് സുധീര്‍ കരമനയാണ് ജനവിധി തേടിയത്. സിഎംപിയുടെ സി.പി. ജോണ്‍, ബിജെപിയുടെ കരമന ജയന് എന്നിവരായിരന്നു എതിരാളികള്‍. സിപി ജോണ്‍ 45586 വോട്ടിന് ജയിച്ചു.
