എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി മുൻ ഏരിയാ സെക്രട്ടറി

എറണാകുളം : കേരളത്തിൽ സിപിഎം ആർഎസ്എസുമായി അടിയന്തിരാവസ്ഥക്കാലത്ത് സഹകരിച്ചെന്ന പ്രസ്താവന നടത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനം രൂക്ഷമാകുന്നു . സിപിഎം മുൻ ഏരിയ സെക്രട്ടറിയും തൃക്കാക്കര മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായി മുൻപ് മത്സരിച്ച മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയായ എം.ഇ.ഹസൈനാറാണ് വിമർശനവുമായി ഇപ്പോൾ രംഗത്ത് വന്നത്. എംവി ഗോവിന്ദനെതിരായ വിമർശനം ശ്രദ്ധയിൽപെട്ടില്ലെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം.
‘ഗോവിന്ദനായാലും എത് ഇന്ദ്രനായാലും അനവസരത്തിലുള്ള പ്രസ്താവന ഒഴിവാക്കേണമായിരുന്നു ‘ എന്നാണ് എം ഇ ഹസൈനാർ ഫേസ്ബുക് പോസ്റ്റ് ഇട്ടത് . കമളശേരി മുൻ ഏരിയാ സെക്രട്ടറിയായ എം ഇ ഹസൈനാർ നിലവിൽ വിശ്രമജിവിതം നിക്കുകയാണ് . നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൻ്റെ തലേന്നാളാണ് എംവി ഗോവിന്ദൻ വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്. അടിയന്തിരാവസ്ഥ കാലത്ത് ആർഎസ്എസുമായി ഇന്ദിരാഗാന്ധിക്കെതിരായ പ്രതിഷേധത്തിൽ സഹകരിച്ചിരുന്നുവെന്ന പ്രസ്താവന തെരഞ്ഞെടുപ്പിലടക്കം വലിയ തോതിൽ ചർച്ചയായിരുന്നു. പിന്നീട് ഇത് അദ്ദേഹം തിരുത്തി.