ഇഡി ആക്രമണക്കേസ് പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇഡി കേസ് പ്രതികള്‍ സ്റ്റേഷനില്‍ ഓണാഘോഷവും റീല്‍സ് ചിത്രീകരണവും നടത്തിയതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കമ്മിഷണറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചു. പ്രതികളെ ഒപ്പിടിപ്പിച്ച് സമയത്തിന് പറഞ്ഞയച്ചില്ല. സംഭവത്തില്‍ വിശദ അന്വേഷണം വേണമെന്നും സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസിന്റെ സമാന നിറത്തിലുള്ള വസ്ത്രങ്ങള്‍ തന്നെ പ്രതികള്‍ ധരിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്. പൊലീസിന്റെ സമാന നിറത്തിലുള്ള ഷര്‍ട്ടാണ് ഇഡിയെ ആക്രമിച്ച കേസിലെ പ്രതിയും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ ഐ പി ബിനുവിനും ധരിച്ചിരുന്നത്. എന്നാല്‍ പൊലീസുകാര്‍ പ്രതികള്‍ക്ക് വസ്ത്രം വാങ്ങി നല്‍കിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പാളയത്തെ കല്യാൺ ടെക്സ്‌റ്റയിൽസിൽ നിന്നും 68 ഷർട്ടുകളാണ് മ്യൂസിയം സ്‌റ്റേഷൻ വാങ്ങിയത്. എല്ലാ ഷർട്ടുകളും വാങ്ങിയ പൊലീസുകാരുടെ പട്ടികയും പരിശോധിച്ചിരുന്നു. എസ്എച്ച്ഒ പ്രശാന്ത് എത്തുമ്പോൾ പ്രതികൾ സ്റ്റേഷനിലുണ്ടായിരുന്നു. എസ്എച്ച്ഒ സ്റ്റേഷനിലുള്ളപ്പോഴാണ് പ്രതികൾ പുറത്ത് റീലിൻ്റെ ബാക്കി ചിത്രീകരിച്ചതെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നു. സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ഐജിക്ക് കൈമാറിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് മന്ത്രി കെ മരുളീധരന്‍ രംഗത്തെത്തിയിരുന്നു. ഭരണം മാറിയത് അറിയാത്ത പൊലീസുകാരുണ്ട്. അതിന്റെ ദോഷമാണ് റീല്‍ ചിത്രീകരണം. പിന്നില്‍ കോണ്‍ഗ്രസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാനാണ്. ആ വിദ്വാന്‍ പറഞ്ഞിട്ടാണ് ഷര്‍ട്ടും മുണ്ടും വാങ്ങി നല്‍കിയതെന്നും മുരളീധരന്‍ ആരോപിച്ചു. ഇഡിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ ഒപ്പിടാന്‍ കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍, സ്റ്റേഷനു മുന്നില്‍ ഓണം ആഘോഷിക്കുകയും അത് റീലുകള്‍ ആക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
