“പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഭാര്യയുടെ സമ്മതം വേണമെന്നില്ല !”-ഛത്തീസ്‌ഗഡ് ഹൈക്കോടതി

0

ബിലാസ്‌പൂര്‍: പ്രായപൂര്‍ത്തിയായ ഭാര്യയുടെ സമ്മതത്തോടെ അല്ലാതെയുള്ള പ്രകൃതി വിരുദ്ധ ലൈംഗികത അടക്കമുള്ള ശാരീരിക ബന്ധങ്ങള്‍ കുറ്റകരമായി പരിഗണിക്കാനാകില്ലെന്ന വിചിത്ര ഉത്തരവുമായി ഛത്തീസ്‌ഗഡ് ഹൈക്കോടതി. ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ശിക്ഷിച്ച ജഗദല്‍പൂര്‍ സ്വദേശിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
2017ല്‍ അറസ്റ്റിലായ പ്രതിയെ ബസ്‌തര്‍ ജില്ലയിലെ ഒരു കോടതി ശിക്ഷിച്ചിരുന്നു. ഇയാളെ കുറ്റവിമുക്തനാക്കിക്കൊണ്ട് ജസ്റ്റിസ് നരേന്ദ്രകുമാര്‍ വ്യാസാണ് ഇത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 376(ബലാത്സംഗം), 377(പ്രകൃതി വിരുദ്ധ ലൈംഗികത), 305 (കൊലപാതകമല്ലാത്ത നരഹത്യ), എന്നീ വകുപ്പുകളാണ് ഇയാളുടെ ഭാര്യയുടെ മരണത്തിന് പിന്നാലെ ഇയാള്‍ക്ക് മേല്‍ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് വിസ്‌താരം പൂര്‍ത്തിയായ കേസില്‍ ഫെബ്രുവരി പത്തിനാണ് കോടതി വിധി പ്രസ്‌താവിച്ചത്.

പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി ഏത് തരത്തിലുള്ള ലൈംഗിക ബന്ധം പുലര്‍ത്തിയാലും അത് ബലാത്സംഗമാണെന്ന് പറയാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രകൃതി വിരുദ്ധ ലൈംഗികത ആയാല്‍ പോലും അതിന് ഭാര്യയുടെ അനുമതി ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2017 ഡിസംബര്‍ പതിനൊന്നിന് മരണത്തിന് തൊട്ടുമുമ്പ് എക്‌സിക്യൂട്ടീന് മജിസ്ട്രേറ്റിന് ഇയാളുെട ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *