അപൂർവ്വ നിമിഷം! മാന്നാർ പൊലീസ് സ്റ്റേഷനിൽ ഒരേ ദിവസം വിരമിച്ചത് മൂന്ന് എസ്ഐമാർ.

മാന്നാർ : മൂന്ന് പതിറ്റാണ്ടോളം ക്രമസമാധാന പാലനം നിർവഹിച്ച മൂന്ന് സബ് ഇൻസ്പെക്ടർമാർ മാന്നാർ പൊലിസ് സ്റ്റേഷനിൽ നിന്നും ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങി. സബ് ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ വി.ജി, അനിരുദ്ധൻ ടി.ഡി, അജി വി.പണിക്കർ എന്നിവരാണ് മെയ് 31 ന് വിരമിച്ചത്. 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിച്ച തിരുവല്ല പൊടിയാടി സ്വദേശിയായ ഗിരീഷ് കുമാറിന്റെ പിതാവ് വി.എൻ ഗോപിനാഥൻ നായരും 1999 മെയ് 31ന് എ.എസ്.ഐ ആയി വിരമിച്ചതും മാന്നാർ പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. കറ്റാനം പള്ളിക്കൽ സ്വദേശിയായ എസ്.ഐ അനിരുദ്ധൻ 31 വർഷത്തെ സർവീസിനു ശേഷവും കറ്റാനം വെട്ടിക്കോട് സ്വദേശിയായ എസ്.ഐ അജി വി.പണിക്കർ 30 വർഷത്തെ സർവീസിനു ശേഷവുമാണ് സെർവീസിൽ നിന്നും വിരമിച്ചത്.
യാത്രയപ്പ് സമ്മേളനം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനുകുമാർ ഉദ്ഘാടനം ചെയ്തു. മാന്നാർ പൊലിസ് എസ്.എച്ച്.ഒ രജീഷ് കുമാർ.ഡി അദ്ധ്യക്ഷത വഹിച്ചു. മാന്നാർ പൊലിസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന എസ് .ഐ അഭിരാം സി.എസ്, വനിത എ.എസ്.ഐ സ്വർണ രേഖ, സാജിദ്, ഹരിപ്രസാദ്, ശ്രീനാഥ്, മനേഷ് മോഹൻ, മനേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഉദ്യോഗസ്ഥരുടെ മക്കളെയും ചടങ്ങിൽ മൊമെന്റോ നൽകി അനുമോദിച്ചു.
എ.എസ്.ഐ ഷമീർ, എസ്.സി.പി.ഒ സാജിദ്, സി.പി.ഒ ശ്യാം, ഹോം ഗാർഡ് രമേശ് എന്നിവർ സംസാരിച്ചു.
പ്രൊബേഷൻ എസ്.ഐ ജോബിൻ ജെ.ആർ സ്വാഗതവും ഗ്രേഡ് എ.എസ്.ഐ സജി വർഗീസ് നന്ദിയും പറഞ്ഞു.