ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

0
IND TEAM

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാൻ സാധിച്ചുള്ളൂ. മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ 13 റൺസാണ് ഇംഗ്ലണ്ട് ബാറ്റർമാർ അടിച്ചെടുത്തത്. മത്സരത്തിൽ രണ്ടാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ടിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. നാലാം ഓവർ എറിഞ്ഞ ജസ്പ്രിത് ബുംറ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിന് പുറത്താക്കി. അക്ഷർ പട്ടേലാണ് ഇരുവരെയും ക്യാച്ചിലൂടെ പുറത്താക്കിയത്.പവർ പ്ലെയിലെ അവസാന ഓവർ എറിഞ്ഞ വരുൺ ചക്രവർത്തിയുടെ ആദ്യ മൂന്ന് പന്തുകളും സിക്സർ പായിച്ച് ഇംഗ്ലണ്ട് ബാറ്റർ ജേക്കബ് ബെതേൽ സ്കോറിങ്ങിന് വേഗം കൂട്ടി. എന്നാൽ കീഴടങ്ങാൻ വരുൺ തയ്യാറായിരുന്നില്ല. ഇതേ ഓവറിലെ അഞ്ചാം പന്തിൽ ജോസ് ബട്‌ലറെ ബൗൾഡ് ആക്കി മത്സരം ഇന്ത്യയുടെ വരുതിയിലാക്കി.

ഏഴാം ഓവർ എറിഞ്ഞ അക്ഷർ പട്ടേലിന്റെയും തുടക്കം മോശമായിരുന്നു. താരം എറിഞ്ഞ ആദ്യ രണ്ട് പന്തും ടോം സിക്സർ പറത്തി. എന്നാൽ അതേ ഓവറിലെ മൂന്നാം പന്തിൽ ടോമിനെ ബൗൾഡ് ആക്കി അക്ഷർ പകരം വീട്ടി.അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ കാര്യങ്ങൾ കൂടുതൽ ബെതേലും ജാക്ക്സും ചേർന്ന് ഇന്ത്യൻ ബൗളർമാരെ തകർത്തടിച്ചു. 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും തമ്മിൽ ഉണ്ടാക്കിയത്. ഒടുവിൽ 13.6 ഓവറിൽ അർഷ്ദീപ് സിങിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിൽ ജാക്‌സിന് പിഴച്ചു. ബൗണ്ടറി ലൈനിൽ നിന്ന് അക്ഷർ പട്ടേൽ പന്ത് പിടിച്ചു. ബോഡി ബാലൻസ് തെറ്റും എന്നുറപ്പായതോടെ അക്ഷർ പന്ത് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. ആ സമയത്തു കൃത്യമായി പന്ത് കയ്യിലൊതുക്കിയ ദുബെ ജാക്‌സിനെ പുറത്താക്കി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചെടുത്തത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 18 പന്തിൽ 39 റൺസ് നേടി ഇഷാൻ കിഷനും 25 പന്തിൽ 43 റൺസ് നേടി ശിവം ദുബെയും ഇന്ത്യൻ ഇന്നിങ്സ് 250 കടത്തിയത്. ഇംഗ്ലണ്ടിനായി വിൽ ജാക്‌സ് ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *