സോഷ്യൽ മീഡിയയിലൂടെ യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോയും പ്രചരിപ്പിച്ച പ്രതി പിടിയിൽ

ആലപ്പുഴ: ഫെയ്സ് ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച പ്രതി പോലീസ് പിടിയിൽ. കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ തുരുത്തി പി ഒ ചെരുവാത്തൂർ ഗ്രാമ പഞ്ചായത്ത് കാടൻകോട് വീട്ടിൽ മനീഷ് കെ പിയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി സൌഹൃദം ഉണ്ടാക്കിയ പ്രതി പിന്നീട് യുവതിയെ ശല്ല്യം ചെയ്യാൻ തുടങ്ങിയതോടെ സൌഹൃദം അവസാനിപ്പിച്ചിരുന്നു . തുടർന്നാണ് പ്രതി യുവതിയുടെ ഭർത്താവിനെയും മകളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് യുവതിയുടെ അശ്ലീല വീഡിയോ ആ ഗ്രൂപ്പിൽ അയച്ചു കൊടുത്തും യുവതിയുടെ പേരിൽ നാലോളം വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിൽ യുവതിയുടെ നാട്ടിലുള്ള കുറെ ആൾക്കാരെ ആ ഗ്രൂപ്പിൽ അംഗങ്ങളാക്കി കൊണ്ടാണ് യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും ഷെയർ ചെയ്തിരുന്നത്.
ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ അനിൽകുമാറിന്റെ നേതൃത്ത്വത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീ രതീഷ് പി, പോലീസ് സബ്ബ് ഇൻസ്പെക്ടർ ബജിത്ത് ലാൽ , സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, മനീഷ് കെ ദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടിക്കൂടിയത്. ഇതിനുമുമ്പ് ഇതേ യുവതിയെ പുറകെ നടന്ന് ശല്ല്യപ്പെടുത്തിയ കാര്യത്തിന് കുത്തിയതോട് പോലീസ് എടുത്ത കേസ്സിൽ ഇയാൾ റിമാന്റിൽ കഴിഞ്ഞിട്ടുള്ളതാണ്. .
