തെലങ്കാനയിൽ ഓരോ 3 മണിക്കൂറിലും ഒരു ബലാത്സംഗം, ഓരോ 5 മണിക്കൂറിലും ഒരു തട്ടിക്കൊണ്ടുപോകല്‍’;

നിസാമാബാദ് : തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിആർഎസ് എംഎൽസി കെ .കവിത. കുറ്റകൃത്യങ്ങളുടെ നിരക്കിൽ 10 ശതമാനം വർധനയുണ്ടായിട്ടും സ്‌ത്രീകളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതില്‍ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ഇവിടെ ഓരോ മൂന്ന് മണിക്കൂറിലും ഒരു ബലാത്സംഗവും ഓരോ അഞ്ച് മണിക്കൂറിലും ഒരു തട്ടിക്കൊണ്ടുപോകലും നടക്കുന്നുണ്ടെന്നും കവിത പറഞ്ഞു.
സ്‌ത്രീ സുരക്ഷയ്‌ക്ക് കോൺഗ്രസ് സർക്കാർ ഒരു ശ്രദ്ധയും നൽകുന്നില്ല. ഇത് നിര്‍ഭാഗ്യകരമാണെന്നും ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും കവിത പറഞ്ഞു.
തങ്ങളുടെ ഭരണകാലത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രവർത്തിക്കുന്ന ഒരു ‘ഷീ ടീം’ ഉണ്ടാക്കിയിരുന്നു .ഇത് ഹീനമായ കുറ്റകൃത്യങ്ങൾ തടയാൻ സഹായിച്ചിരുന്നു.. എന്നാൽ, ഈ സർക്കാർ സ്ത്രീകളെ അവഗണിക്കുകയാണെന്ന് കവിത കൂട്ടിച്ചേർത്തു..
നിസാമാബാദ് മേഖലയുടെ വികസനം ഇല്ലാതാക്കി എന്നാരോപിച്ച് കവിത നേരത്തെ കോൺഗ്രസിനും ബിജെപിക്കും എതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു.
“നിസാമാബാദിൽ നിന്നുള്ള ബിജെപി എംപിഒരിക്കലും പാർലമെൻ്റിൽ തെലങ്കാനയെക്കുറിച്ച് സംസാരിച്ചിട്ടില്ല , കൂടാതെ തെലങ്കാനയിലോ നിസാമാബാദിലോ പുതിയ വികസനമൊന്നും ചെയ്തിട്ടുമില്ല ” കവിത പറഞ്ഞു .
സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രദേശത്തിൻ്റെ ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. കോൺഗ്രസിനെയും ബിജെപിയെയും ജനങ്ങൾ മടുത്തുവെന്നും കവിത മാധ്യമങ്ങളോട് പറഞ്ഞു.