പ്രൊഫസർ എം.കെ. സാനു അന്തരിച്ചു

കൊച്ചി: മലയാള സാഹിത്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. മലയാളികൾക്കിടയിൽ ‘സാനു മാഷ്’ എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന അദ്ദേഹം ജൂലൈ 25 ന് വീട്ടിൽ വീണതിനെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ഓഗസ്റ്റ് 2 )വൈകുന്നേരം 5.35 ന് ആയിരുന്നു അന്ത്യം. ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടർന്നു.
മികച്ച എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രശസ്തനായ സാനു തലമുറകളെ വിദ്യാർത്ഥികളാക്കി. 40 ലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി.
മലയാള ജീവചരിത്ര സാഹിത്യത്തിന് സാനു നൽകിയ സംഭാവനകൾ അതുല്യമാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ജീവചരിത്രമായ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭജനം’ ഇന്നും കവിയെക്കുറിച്ചുള്ള നിർണായക കൃതിയായി തുടരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ഏകാന്തവീഥിയിലെ അവധൂതൻ, പി.കെ. ബാലകൃഷ്ണനെക്കുറിച്ചുള്ള ഉറങ്ങാത്ത മനീഷി, ആൽബർട്ട് ഷ്വൈറ്റ്സറെക്കുറിച്ചുള്ള അസ്തമിക്കാത്ത വെളിച്ചം, യുക്തിവാദി എം സി ജോസഫ് എന്നിവയും അദ്ദേഹം രചിച്ചു. കുമാരൻ ആശാന്റെ കവിതകളെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തി. വിവിധ സർക്കാർ കോളേജുകളിലെ അധ്യാപകനായിരുന്നു.