മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ ജനപ്രവാഹം

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് നിവേദനങ്ങളുടെ പ്രവാഹം. മുന്‍കൂട്ടിയുള്ള അറിയിപ്പു പ്രകാരം മുഖ്യമന്ത്രി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലം ഓഫിസില്‍ വച്ച് പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് നിവേദനം സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. അത് പ്രകാരം രാവിലെ പത്ത് മണിക്ക് തന്നെ അദ്ദേഹത്തിന്റെ നിയോജക മണ്ഡലം ഓഫിസായ പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെത്തി നിവേദനങ്ങല്‍ സ്വീകരിച്ചു.
ഉച്ചവരെ അഞ്ഞൂറിലേറെ പേര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ധര്‍മ്മടം മണ്ഡലത്തിന് പുറത്തു നിന്നുള്ളവരും നിവേദനങ്ങള്‍ നല്‍കാനെത്തി. തുടര്‍ന്ന് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കാരുണ്യം ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ ബസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. വാഹനത്തിന്റെ താക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. വി. ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്‌നകുമാരി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇനോസ് എയര്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. പിണറായിയില്‍ സ്ഥാപിക്കുന്ന പുതിയ പൊലീസ് സ്‌റ്റേഷന്റെ ശിലാ സ്ഥാപന കര്‍മ്മവും ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിച്ചു.