നിലമ്പൂരിൽ ആവേശക്കടലിരമ്പം ; റോഡ് ഷോയുമായി സ്ഥാനാര്‍ത്ഥികൾ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന കൊട്ടിക്കലാശത്തിന്‍റെ ആവേശക്കടലിരമ്പം. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം തുടരുകയാണ് . സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തിച്ചേർന്നിരുന്നു .
നിലമ്പൂര്‍ ടൗണിനെ ചെങ്കോട്ടയാക്കിയാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെയും പ്രവര്‍ത്തകരുടെയും കൊട്ടിക്കലാശം നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തും പ്രവര്‍ത്തകരും കൊട്ടിക്കലാശവുമായി നിലമ്പൂര്‍ ടൗണിനെ ഇളക്കിമറിച്ചു കൊണ്ടിര്രിക്കുയാണ്. ബിജെപി ക്യാമ്പും ആവേശത്തിലാണ്.കലാശക്കൊട്ടിനില്ലെന്നും 19നാണ് യഥാര്‍ത്ഥ കൊട്ടിക്കലാശമെന്നുമാണ് പിവി അൻവറിന്‍റെ നിലപാട്.
നിലമ്പൂര്‍ ടൗണിലാണ് മുന്നണികളുടെ കൊട്ടിക്കലാശം നടക്കുന്നത്. ആറുമണിയോടെ കൊട്ടിക്കലാശത്തിന് സമാപനമാകും. പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം വെച്ചുകൊണ്ട് നേതാക്കളും സ്ഥാനാര്‍ത്ഥികളും കൊട്ടിക്കലാശം കളറാക്കുന്ന തിരക്കിലാണ്.