റൺവേ പരീക്ഷണം വിജയം : നവിമുംബൈ വിമാനത്താവളം അടുത്തവർഷം പ്രവർത്തനക്ഷമമാകും

0
TEST RUNW

 

നവിമുംബൈ :ഒരു വിമാനത്തിൻ്റെ പരീക്ഷണ ലാൻഡിംഗ് വിജയത്തോടെ നവി മുംബൈ ‘ഡിവൈ പാട്ടീൽ ‘അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ എയർബസ് സി 295 ട്രാൻസ്പോർട്ട് വിമാനം ഉച്ചയ്ക്ക് 12:14 ന് ദക്ഷിണ റൺവേ 26-ൽ സ്പർശിച്ചു. ‘സി-295’ വിജയകരമായി ലാൻഡ് ചെയ്യുകയും ‘സുഖോയ്-30’ വിജയകരമായി പറത്തികൊണ്ടുമാണ് റൺവേയിൽ വിമാനം ഇറക്കികൊണ്ടുള്ള പരീക്ഷണം ഇന്ന് വിജയകരമായി നടന്നത്.

‘വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്തെ സ്വീകരിച്ചത്. അദാനി ഗ്രൂപ്പ് വികസിപ്പിച്ച ഈ വിമാനത്താവളം അടുത്ത വർഷം ആദ്യം ഇതിൻ്റെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കും.നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഈ വർഷം ആദ്യം സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ പ്രഖ്യാപിച്ചിരുന്നു. പൂർത്തിയാകുമ്പോൾ, മുംബൈ, പൂനെ, താനെ, കല്യാണ്, പടിഞ്ഞാറൻ തുടങ്ങിയ സമീപ നഗരങ്ങളുമായുള്ള ബന്ധം വർദ്ധിപ്പിക്കുമെന്നും പ്രതിവർഷം 20 ദശലക്ഷത്തോളം യാത്രക്കാർ ഈ വിമാനത്താവളത്തിൻ്റെ ഉപഭോക്താക്കളാകുമെന്നും പ്രതീക്ഷിക്കുന്നതായും മൊഹോൾ ഇന്ന് അഭിപ്രായപ്പെട്ടു.
1,200 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക സൗകര്യത്തിൽ നാല് ടെർമിനലുകളും രണ്ട് റൺവേകളും ഉൾപ്പെടുന്നു. പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ, 350 വിമാനങ്ങൾക്കുള്ള പാർക്കിംഗും 2.6 ദശലക്ഷം ടൺ ചരക്ക് ശേഷിയുമുള്ള ഇത് പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ, ടെർമിനൽ 1 20 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുകയും 0.8 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യുകയും ചെയ്യും.

WhatsApp Image 2024 10 11 at 10.43.05 AM

വ്യോമസേനയുടെ പരീക്ഷണ ലാൻഡിംഗിന് സാക്ഷികളാകാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ, സിഡ്‌കോ കോർപ്പറേഷൻ പ്രസിഡൻ്റ് സഞ്ജയ് ഷിർസാത്ത്, എംപി ഡോ. ശ്രീകാന്ത് ഷിൻഡെ, എംപി ശ്രീരംഗ് ബാർനെ, എംപി സുനിൽ തത്‌കരെ, എംപി നരേഷ് മഷ്‌കെ, എംഎൽഎ ഗണേഷ് നായിക്, എം.എൽ.എ. മഹേഷ് ബാൽഡി, സിഡ്‌കോ വൈസ് പ്രസിഡൻ്റും മാനേജിംഗ് ഡയറക്ടറുമായ വിജയ് സിംഗാള്, നവി മുംബൈ മുനിസിപ്പൽ കമ്മീഷണർ കൈലാസ് ഷിൻഡെ, ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ ഗെഥെ, തുടങ്ങിയ പ്രമുഖർ എന്നിവരുണ്ടായിരുന്നു.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ റൺവേ പരിശോധിക്കുകയും എയർഫോഴ്സ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. കോക്ക്പിറ്റിൽ ഇരുന്നുകൊണ്ട് ചടങ്ങിൽ പങ്കെടുത്തവരെ അദ്ദേഹം അഭിവാദ്യം ചെയ്തു.
“ഈ വിമാനങ്ങളുടെ വിജയകരമായ പരീക്ഷണത്തിന് ശേഷം, വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര, അന്തർദേശീയ വിമാനങ്ങൾ പറക്കാൻ താമസിയാതെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു . വിമാനത്താവളത്തിന് ഡി വൈ പാട്ടീലിൻ്റെ പേരിടുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചുറച്ചതാണെന്നും
ഷിൻഡെ പറഞ്ഞു. പരീക്ഷണം വിജയിപ്പിച്ചതിന് ഇന്ത്യൻ എയർഫോഴ്‌സ് ഓഫീസർമാർക്കും പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും ഷിൻഡെ നന്ദി അറിയിച്ചു.

നാല് ടെർമിനലുകളുള്ള വിമാനത്താവളം നവിമുംബയുടെയും പരിസര പ്രദേശങ്ങ ളൂ ടെയും വികസനത്തിൽ സുപ്രധാന പങ്കു വഹിക്കുമെന്നാണ് പ്രതീക്ഷ. ഉൾവ നോഡിൽ 1160 ഹെക്റ്റർ സ്ഥലത്ത് രണ്ടു ഘട്ടങ്ങളിലായാണ് വിമാനത്താവളം വികസിപ്പിക്കുക. .ഇതിൻ്റെ ആദ്യ ഘട്ടം പൂർത്തിയാകൂക 2025 മാർച്ചിൽ ആയിരിക്കും. ജൂണിൽ മാത്രമേ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയുള്ളൂ .വർഷം 9 കോടി യാത്രക്കാരെയും 25ലക്ഷം ടൺ കാർഗോയും ഉൾക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിന് ഉണ്ടാകും. പൂർണ്ണമായും പാരിസ്ഥിതിക സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഹരിത വിമാനത്താവളമായിരിക്കും നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *