കരുനാഗപ്പള്ളി ജിം സന്തോഷിന്റെ കൊലപാതകം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിയിൽ കിഴക്കതിൽ ജിം സന്തോഷ് എന്ന സന്തോഷ് കുമാറിനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 90 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചു കരുനാഗപ്പള്ളി പോലീസ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതും ഗൂഢാലോചന നടത്തിയതും പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തതുമായി 13 പ്രതികളാണ് കുറ്റപത്രത്തിൽ ഉള്ളത്. 800 പേജുകൾ ഉള്ള കുറ്റപത്രത്തിൽ 175 ഓളം സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് മാസം 27ആം തീയതി ജിം സന്തോഷിന്റെ വീട് ആക്രമിച്ച് സ്വന്തം മാതാവിൻറെ മുന്നിൽ വച്ച് ബോംബറിഞ്ഞും വെട്ടിപരികേൽപ്പിച്ചും കൊലപ്പെടുത്തിയാണ് കൊലപാതകം നടത്തിയത്.
ഗൂഢാലോചന, കൊലപാതകം, സംഘടിത കുറ്റകൃത്യമടക്കം ഉള്ള വകുപ്പുകൾ ആണ് കുറ്റപത്രത്തിൽ ഉള്ളത്. ശാസ്ത്രീയമായും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പേ പ്രതികൾ ഫോണുകൾ ഉപയോഗിക്കാതിരിക്കുകയും വാട്സ് ആപ്പ് മറ്റും വഴി കോളുകൾ ചെയ്തു മറ്റു പലരുടെയും സിം കാർഡ് ഉപയോഗിച്ച് ഇതിന് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു പ്രതികൾ ആശയവിനിമയം നടത്തിയിരുന്നത്. കരുനാഗപ്പള്ളി പോലീസിന്റെ കൃത്യതയാർന്ന അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ച ഫോണുകളും ആയുധങ്ങളും വാഹനങ്ങളും അടക്കം കൃത്യത്തിന് ഉപയോഗിച്ച എല്ലാം കണ്ടെത്താൻ കഴിഞ്ഞത് കേസിന്റെ മുതൽക്കൂട്ടാണ്.
കൊല്ലം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിൻെറയും കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന ഐപിഎസിന്റെയും മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്ഓ ബിജുവിയുടെ നേതൃത്വത്തിൽ ചവറ പി എസ് ഇൻസ്പെക്ടർ ഷാജഹാൻ. എസ്ഐ മാരായ ഷമീർ ,കണ്ണൻ, വേണുഗോപാൽ, സന്തോഷ് എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ, അനിത, ശാലു എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് പോലീസിന്റെ അന്വേഷണ മികവിന്റെ ഉത്തമ ഉദാഹരണമാണ്.