കൊങ്കൺ റയിൽവെ മേഖലയ്ക്ക് എന്നും അവഗണന

മഹാരാഷ്ട്രയിൽ റെയിൽവേ 23778 കോടിയുടെ വികസന പദ്ധതികൾ നടത്തിയിട്ടും കൊങ്കൺ റയിൽവെ മേഖലയിൽ അവഗണന നേരിടുന്നു. കഴിഞ്ഞ 27വർഷമായി യാതൊരു വികസനവും ഈ മേഖലയിൽ നടക്കുന്നില്ല. മഹാരാഷ്ട്രയിൽ നിന്നും റോഡുമാർഗ്ഗം ആറു മണിക്കൂറിൽ ഗോവയിൽ എത്താൻ ദേശീയ പാതിയിലൂടെ സാധിക്കുമ്പോൾ ഇപ്പോൾ റെയിൽ മാ’ഗ്ഗം 12 മണിക്കുറിൽ അധികം സമയം എടുക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിൻ മുന്നു മണിക്കുർ കൊണ്ട് എത്തിചേരുവാൻ സംവിധാനം ഒരുക്കുകയാണ്.
വന്ദേഭാരത് സ്ലീപ്പർ തുടങ്ങിയ ട്രെയിനുകൾ ആരംഭിക്കാൻ റെയിൽവേ ശ്രമിക്കുമ്പോൾ കൊങ്കൺ റെയിൽവേ ഒരു തടസ്സമായി മാറിയിരിക്കുകയാണ് .റെയിൽവേ ആധുനിക സംവിധാനം ഉപയോഗിച്ച് വേഗത കൂടിയ വണ്ടികൾ തുടങ്ങിയാൽ ദക്ഷിണേന്ത്യൻ യാത്രക്കാർക്ക് മുംബയിൽ നിന്നും 16 മണിക്കൂർ കൊണ്ട് കേരളത്തിൽ എത്താൻ സാധിക്കുന്നതാണ്. എന്നാൽ കൊങ്കൺ റെയിൽവെ സംവിധാനം ഇതിനു തടസ്സം സൃഷ്ടിക്കുകയാണ് .
കേരളത്തിൻ്റെ തെക്കെ അറ്റം മുതൽ മംഗലാപുരം വരെ വൈദ്യതീകരിച്ച ഇരട്ടപാത പൂർത്തീകരിച്ചിട്ട് വർഷങ്ങളായി. മുംബയിൽ നിന്നും കേരളത്തിലേക്ക് അധിവേഗ ട്രെയിനുകൾ ആരംഭിക്കണം, കൊങ്കണിലുടെ ഇരട്ട പാത അനിവാര്യമാണ്. മുംബൈയിൽ നിന്നും, ഗുജറാത്തിൽ നിന്നും, വടക്കേന്ത്യയിൽ നിന്നും, കേരളത്തിലേക്കും ഉള്ള അതിവേഗ ട്രെയിനുകൾ ആരംഭിക്കണം.അതിന് കൊങ്കൺ പാത യുദ്ധകാലാടിസ്ഥാനത്തിൽ ഇരട്ടിപ്പിച്ചാൽ മാത്രമേ സാധിക്കുകയുള്ളു.
കൊങ്കൺ മേഖലയിൽ നിന്നും റെയിൽ മന്ത്രിമാർ ഉണ്ടായിട്ടുപോലും അവഗണന നേരിട്ടു. മധു ദന്തവതെ, ജോർജ്ജ് ഫെർണാണ്ടസ് തുടങ്ങിയ റെയിൽ മന്ത്രിമാർ കാര്യമായി ശ്രമം നടത്തിയതുകൊണ്ടാണ് കൊങ്കൺ റെയിൽവെ യാഥാർഥ്യമായത് .
രാജ്യവ്യാപകമായി നാഷണൽ ഹൈവേ വികസിക്കുമ്പോൾ റെയിൽ വികസനവും അനിവാര്യമാണ്. ചുരുങ്ങിയ ചിലവിൽ യാത്രക്കാർക്ക് വേഗം എത്തി ചേരാൻ അതുവഴി സാധിക്കും. കടലിനടിയിലുടെ തുരങ്ക പാത നിമ്മിച്ച് ഗതാഗത സൗകര്യങ്ങൾ ഒരുക്കുമ്പോൾ, കൊങ്കൺ റെയിൽവേയിൽ വൈദ്യുതികരിച്ച ഇരട്ട പാത നിമ്മിക്കുന്നതിൽ അമാന്തിക്കുന്നത് എന്തുകൊണ്ടാണ് ? അത് അസാധ്യമായ കാര്യമാണോ ?
റെജി കുര്യൻ,
മഹാരാഷ്ട്ര സൗത്ത് ഇന്ത്യൻ കൗൺസിൽ