പോളണ്ടിൽ കരോള്‍ നവ്റോസ്കി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

വാഴ്സാ: കടുത്ത മത്സരത്തിന് ശേഷമാണ് കരോള്‍ നവ്റോസ്കി പോളണ്ടിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. 50.89 ശതമാനം വോട്ടുനേടിയാണ് നവ്‌റോസ്‌കി വിജയിച്ചത്. ലിബറൽ പാർട്ടി സ്ഥാനാർഥിയുമായ റഫാൽ ട്രസസ്‌കോവ്‌സ്‌കിയെയാണ് നവ്റോസ്കി പരാജയപ്പെടുത്തിയത്. എക്‌സിറ്റ് പോൾ ഫലങ്ങൾ ട്രസസ്‌കോവ്‌സ്‌കിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇദ്ദേഹം 49.11 ശതമാനം വോട്ട് മാത്രമാണ് നേടിയത്.
ഞായറാഴ്ച നടന്ന രണ്ടാംവട്ട തിരഞ്ഞെടുപ്പിലാണ് 50.89 ശതമാനം വോട്ടുനേടി കരോള്‍ നവ്റോസ്കി വിജയിച്ചത്. മേയ് 18-നുനടന്ന ആദ്യവട്ട തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലേറെ വോട്ടുകിട്ടാഞ്ഞതാണ് രണ്ടാംവട്ട വോട്ടെടുപ്പിന് ഇടയാക്കിയത്.