യുഎസില്‍ ഇന്ത്യന്‍ വംശജനെ കുത്തി കൊലപ്പെടുത്തി ഇന്ത്യക്കാരൻ

യുഎസ് : ടെക്സസിലെ ഓസ്ടിന്‍ പ്രദേശത്താണ് ഇന്ത്യന്‍ വംശജനായ സംരംഭകനെ ബസില്‍ വച്ച് ഇന്ത്യക്കാരന്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവം മെയ് 14 -ാം തിയതി വൈകീട്ട് ഒരു പ്രകോപനവും ഇല്ലാതെയാണ് ബസിന്‍റെ പുറകില്‍ ഇരിക്കുകയായിരുന്ന അക്ഷയ് ഗുപ്തയെ (30), ദീപക് കേദല്‍ (31) കുത്തികൊലപ്പെടുത്തിയതെന്ന് ഓസ്ടിന്‍ പോലീസ് പറയുന്നു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് അക്ഷയ് ഗുപ്തയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴരയോടെ മരണം സ്ഥിരീകരിച്ചു.
ദീപക് കേദലിനെ പിന്നീട് അടത്തിയ അന്വേഷണത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍, അക്ഷയ് ഗുപ്തയെ കണ്ടപ്പോൾ തന്‍റെ അമ്മാവനാണെന്ന് തോന്നിയെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ദീപക് കേദല്‍ പോലീസിന് നല്‍കിയ മൊഴി. അക്ഷയ്യുടെ കഴുത്തിന് കേദല്‍ ഒരു പ്രകോപനവും ഇല്ലാതെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഈ സമയം ബസില്‍ 12 ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട അക്ഷയ് ഗുപ്ത ഹെല്‍ത്ത് – ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനി സംരംഭകനായിരുന്നു. ഒപ്പം ഓസ്റ്റിനിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ഫുട്ബിറ്റ് എന്ന കമ്പനിയുടെ സഹസ്ഥാപകനുമായിരുന്നു. ശാസ്ത്ര പ്രതിഭകൾക്ക് നല്‍കുന്ന O-1A വിസയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.