ഇന്ത്യാ – പാക് സംഘർഷം: ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: തീവ്രവാദികള്‍ നാടിന് ആപത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്‍റെ ഈ നേട്ടത്തിന് അഭിവാദ്യമര്‍പ്പിച്ച പ്രധാനമന്ത്രി ഈ വിജയം രാജ്യത്തെ മുഴുവന്‍ സ്‌ത്രീകള്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പഹല്‍ഗാം വ്യക്തിപരമായ വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ കേവലം ഒരു പേരല്ല. രാജ്യത്തെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം മായ്‌ച്ചതിനുള്ള തിരിച്ചടി. സിന്ദൂരമെന്നത് എന്താണെന്ന് എല്ലാ ഭീകരരും അറിഞ്ഞു. മതം ചോദിച്ച് കൊന്നത് അങ്ങേയറ്റത്തെ ക്രൂരത. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ആളുകളെ കൊന്ന് തള്ളിയത്.

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആഗോള ഭീകരതയുടെ സര്‍വകലാശാലകളാണ് തകര്‍ക്കപ്പെട്ടത്. പാകിസ്ഥാന്‍ നമ്മുടെ വിദ്യാലയങ്ങളും കോളജുകളും ആരാധനാലയങ്ങളും വീടുകളും ലക്ഷ്യം വച്ചു. എന്നാല്‍ അവയെ ഒന്നും തൊടാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. പാക് ഡ്രോണുകള്‍ ഇന്ത്യയുടെ ശക്തമായ പ്രതിരോധ സംവിധാനത്തില്‍ ഛിന്നിച്ചിതറി. ഇത്രയും ശക്തമായ തിരിച്ചടി അവര്‍ പ്രതീക്ഷിച്ചില്ല. നൂറിലേറെ ഭീകരരെ വധിച്ചു.ഭീകരതയെ നേരിടാന്‍ എല്ലാ രാഷ്‌ട്രീയ കക്ഷികളും ഒന്നിച്ച് നിന്നു. പാകിസ്ഥാന്‍റെ ഹൃദയത്തില്‍ മുറിവേറ്റതോടെ അവരുടെ ഡിജിഎംഒയെ വിളിച്ച് നമ്മോട് വെടിനിര്‍ത്തലന് അപേക്ഷിച്ചു. സൈന്യം അതീവ ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണ്. ആക്രമിച്ചാല്‍ തിരിച്ചടിക്കും. നടപടിതത്ക്കാലം നിര്‍ത്തി വച്ചിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ പുതു ചുവട് വയ്‌പാണ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളാണ് ഭീകരര്‍ക്കെതിരെ ഉപയോഗിച്ചത്. ഭീകരതയോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് ഇന്ത്യയുടേത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്ക്കെതിരായ ഇന്ത്യന്‍ നീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആണവ വിലപേശല്‍ അനുവദിക്കില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ ന്യായത്തിന്‍റെ പ്രതിജ്ഞയാണ്. ഭീകരതയും വാണിജ്യവും ഒന്നിച്ച് പോകില്ല. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക് അധീന കശ്‌മീര്‍ തിരിച്ച് തരിക.

ഇന്ന് ബൂദ്ധപൂര്‍ണിമയാണ്. ശാന്തിയുടെ വക്താവാണ് ഭഗവാന്‍ ബുദ്ധന്‍. പാകിസ്ഥാനെ നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയുടെ നടപടിയില്‍ പാകിസ്ഥാന്‍ ഭയചകിതരായി ലോകമെങ്ങും പാഞ്ഞു നടന്നു. അമേരിക്കയുടെ പങ്കിനെ മോദി തള്ളിയില്ലെന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാനുമായി ചര്‍ച്ച ഉണ്ടെങ്കില്‍ അത് ഭീകരതയെക്കുറിച്ച് മാത്രമാകും. അത് പാക് അധീന കശ്‌മീരിനെക്കുറിച്ച് മാത്രമാകുമെന്നും മോദി വ്യക്തമാക്കി. പാകിസ്ഥാന്‍റെ തീവ്രവാദികള്‍ അവരെ തന്നെ തകര്‍ക്കുമെന്നും മോദി മുന്നറിയിപ്പ് നല്‍കി.

സൈന്യത്തിന്ഒരിക്കൽകൂടി അഭിവാദ്യം ചെയ്‌ത് കൊണ്ടാണ് മോദി തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *