പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ച :ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ

0
gold robbery

2440445 arrest gold robbery

 

മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയിൽ വഴിത്തിരിവ് . വാഹനാപകടത്തിൽ മരണപ്പെട്ട പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അർജ്ജുനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു.പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്.

2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു. അർജുൻ്റെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ നേരത്തെ ആരോപണം ഉയർന്നിരുന്നു. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്നാണ് വിവരം. പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി ടി കെ ഷൈജു പ്രതികരിച്ചു.

സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കണ്ണൂർ കൂത്തുപറമ്പ് പാറക്കെട്ട് പാറക്കെട്ട് വീട്ടിൽ വിപിൻ (36),കോഴിക്കോട് താമരശേരി അടിവാരം ആലംപടി ശിഹാബുദ്ദീൻ (28),അടിവാരം പുത്തൻവീട്ടിൽ അനസ് (27), കണ്ണൂർ പിണറായി എരുവെട്ടിയിലെ കിഴക്കേപറമ്പത്ത് അനന്തു (28), തൃശൂർ വെള്ളാനിക്കര സ്വദേശികളായ കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര പട്ടത്ത് മിഥുൻ എന്ന അപ്പു (37), പാട്ടുരക്കൽ കുറിയേടത്ത് മനയിൽ അർജുൻ കെ. നാരായൺ (28),പീച്ചി സ്വദേശികളായ ആലപ്പാറ പയ്യംകോട്ടൽ സതീഷ് (46), കണ്ണറ കുഞ്ഞിക്കാവിൽ ലിസൺ സാം (31) എന്നിവരെയാണ് കണ്ണൂർ, തൃശൂർ, താമരശേരി എന്നിവിടങ്ങളിൽനിന്ന്മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെനേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

മോഷണം ആസൂത്രണം ചെയ്‌തത്‌ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ്.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *