മുംബൈയിൽ നിന്ന് കണ്ടെത്തിയ വിദ്യാർഥിനികളെ തിരൂരിലെത്തിച്ചു

മുംബൈ / തിരൂർ : മലപ്പുറം താനൂരിൽ നിന്നും നാടുവിട്ട് മുംബൈയിൽ നിന്നും കണ്ടെത്തിയ വിദ്യാർഥിനികളെ ,പൊലീസ് തിരൂറിലെത്തിച്ചു.പെൺകുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും. കൗൺസിലിങ്ങിന് ശേഷം വീട്ടുകാർക്കൊപ്പം ഇവരെ വിടുമെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശി റഹിം അസ്ലമിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കയാണ്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്‌ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്. താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥികളാണ് ഇരുവരും. വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെൺകുട്ടികൾ ഇറങ്ങിയത്.ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോള്‍ ഒരേ നമ്പറില്‍ നിന്നായിരുന്നു. ഇതിന്‍റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷന്‍ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചിരുന്നു. അതിനിടെ പെണ്‍കുട്ടികള്‍ കോഴിക്കോടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പൊലീസും കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. പിന്നീട് ഇവരെ മുംബൈയിൽ കണ്ടെത്തി . അടുത്ത ദിവസം മുംബൈ ചെന്നൈ ട്രെയിനിൽ യാത്രചെയ്ത ഇവരെ പുലർച്ചെ ഒന്നരയ്ക്ക് ലോണാവാലയിൽ വെച്ച് ഇവരെ പിടികൂടുകയായിരുന്നു.
………….