കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മർദ്ദനം ഒളിവിൽ ആയിരുന്ന പ്രതികൾ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മധ്യവയസ്കന് മർദ്ദനം ഒളിവിൽ ആയിരുന്നപ്രതികൾ പിടിയിൽ. കോഴിക്കോട് എസ് വി എം ചാലിന്റെ തെക്കതിൽ അൻസർ 35, ആദിനാട് കാട്ടിൽ കടവ് കൊച്ചയ്യത്ത് കിഴക്കതിൽ ഫൈസൽ 23 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണിക്കര് കടവിന് തെക്കുവശം റോഡിൽ കാർ കൊണ്ടിട്ട് മാർഗതടസം നടത്തിയ പ്രതികളോട് കാറെടുത്ത് മാറ്റാൻ പറഞ്ഞതിന്റെ വിരോധത്താൽ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഉദയകുമാർ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു . ഉദയകുമാറിന്റെ മൊഴിയിൽ കേസെടുത്ത പോലീസ് പന്മന ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എ സി പി ജോണിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ്, വിഷ്ണു സജീവ്
എസ് സി പി ഓ ഹാഷിം,ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
