കൈക്കൂലി; സ്പെഷ്യൽ വില്ലേജ് ഓഫീസറും അസിസ്റ്റന്‍റും അറസ്റ്റിൽ

മലപ്പുറം: തിരുവാലി വില്ലേജ് ഓഫീസിൽ പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ രണ്ട് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. തിരുവാലി വില്ലേജ് അസിസ്റ്റന്‍റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി പന്തപ്പാടൻ റഹ്‌മത്തുള്ള, സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത് എം എന്നിവരാണ് അറസ്റ്റിലായത്.കിഴിശ്ശേരി കുഴിമണ്ണ സ്വദേശിയുടെ 134 ഏക്കർ ഭൂമിയിലെ 60 സെന്‍റ് സ്ഥലത്തിന്‍റെ പട്ടയത്തിലെ തെറ്റുകൾ തിരുത്തി നൽകാനായി റഹ്‌മത്തുള്ള ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു ഇതിൽ 50000 രൂപ കൈമാറുന്നതിനിടെയാണ് റഹ്‌മത്തുള്ളയെ വിജിലൻസ് പിടികൂടിയത്.ഈ കേസിൽ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്‌തിരുന്നു. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശരത്തിനെ വിജിലൻസ് അറസ്റ്റ് ചെയ്‌തത്. റഹ്‌മത്തുള്ളയെയും ശരത്തിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു.
തിരുവാലി സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരതിനെ 2025 മാർച്ച് 10-ന് കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുകയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്‌തു.