ജാര്‍ഖണ്ഡില്‍ ബിജെപി നേതാവ് വെടിയേറ്റ്മരിച്ചു.

റാഞ്ചി : ജാർഖണ്ഡ് ബിജെപി നേതാവ് അനിൽ ടൈഗര്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് ആക്രമണമുണ്ടായത്. പ്രതിയെ പൊലീസ് വെടിവച്ച് പിടിച്ചു. പൊലീസ് സംഘത്തെ കണ്ടപ്പോൾ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ പ്രതിയുടെ തുടയില്‍ വെടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് റാഞ്ചി എസ്എസ്‌പി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചു. ജാർഖണ്ഡിൽ ഹേമന്ത് സോറന്‍ സർക്കാർ രൂപീകരിച്ചതു മുതൽ കുറ്റകൃത്യങ്ങൾ വർധിച്ചുവെന്ന് ബിജെപി എംഎൽഎ നവീൻ ജയ്‌സ്വാൾ ആരോപിച്ചു. ഹേമന്ത് സോറന്‍ ഭൂമിയും കൽക്കരിപ്പാടങ്ങളും കൊള്ളയടിക്കുന്ന തിരക്കിലായതിനാല്‍ ഭരണകൂടം പരാജയപ്പെട്ടു എന്നും നവീന്‍ ജയ്‌സ്വാള്‍ പറഞ്ഞു.ജാര്‍ഖണ്ഡില്‍ നിയമവാഴ്‌ച തകർന്നുവെന്നും കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും കേന്ദ്ര മന്ത്രി സഞ്ജയ് സേത്ത് ആരോപിച്ചു. റാഞ്ചി ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശങ്ങളും കുറ്റവാളികളുടെ പിടിയിലാണെന്നും കേന്ദ്രമന്ത്രി.
യോഗി മോഡല്‍ ഉള്ളതിനാല്‍ കുറ്റവാളികൾ ഉത്തർപ്രദേശിൽ നിന്ന് ഭയന്ന് ഓടിപ്പോയി എന്നും സഞ്ജയ് സേത്ത് പ്രസ്‌താവിച്ചു. ‘ഉത്തര്‍പ്രദേശില്‍ സ്‌ത്രീകൾ സുരക്ഷിതരാണ്, ബിസിനസുകാർ സുരക്ഷിതരാണ്. എന്തുകൊണ്ട്? ഭയമുള്ളതിനാൽ, അവിടെ യോഗി മോഡൽ ഉണ്ട്. യോഗി മോഡൽ നടപ്പിലാക്കൂ, അപ്പോൾ കുറ്റകൃത്യങ്ങൾ അവസാനിക്കും’- സേത്ത് പറഞ്ഞു.
സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് സുരേഷ് കുമാർ ബൈത ആവശ്യപ്പെട്ടു.