ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും

മലപ്പുറം : ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. യുഡിഎഫ് പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് വഴങ്ങിയില്ല . ആര്യാടൻ ഷൗക്കത്തിലേക്ക് സാധ്യ ചുരുങ്ങിയത് ഇതോടെയാണ് . ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. വി എസ് ജോയിക്ക് വേണ്ടി അവസാന നിമിഷം പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു .സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചിരുന്നു . പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. ഉടൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.
സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും ഷൗക്കത്തിൻറെ പേരിനായിരുന്നു മുൻതൂക്കം. ഷൗക്കത്തിന് തുണയായത് സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് . ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡൻറ് ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിൻറെ എതിർപ്പ് ഉണ്ടാകില്ലെന്നാണ് യുഡിഎഫ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചിട്ടുണ്ട് . മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായുണ്ട് . ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ പിന്നെ മലക്കം മറിഞ്ഞു .ഇതിൽ യുഡിഎഫിൽ അതൃപ്‌തിയുണ്ട്.