ആക്രമണത്തിനിരയായവരില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍, കൂടുതല്‍ പേരും മഹാരാഷ്‌ട്രക്കാര്‍

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിനിരയായവരില്‍ 26 പേര്‍ രാജ്യത്തെ 12 ജില്ലകളില്‍ നിന്നായി സന്ദര്‍ശനത്തിനെത്തിയവരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ ഏറെ പേരും കുടുംബവുമൊത്താണ് എത്തിയത്. രാജ്യത്തെ മറ്റിടങ്ങളില്‍ അനുഭവപ്പെടുന്ന കൊടുംചൂടില്‍ നിന്ന് രക്ഷപ്പെടാനും സ്ഥലങ്ങള്‍ കാണാനും അവധിക്കാലം ചെലവിടാനും എത്തിയവരാണ് ഇവര്‍.
മരിച്ചവരില്‍ കര്‍ണാടകയില്‍ നിന്നുള്ള ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും ഒരു നാവിക സേന ഉദ്യോഗസ്ഥനും ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും വ്യവസായിയും ഉള്‍പ്പെടുന്നു. ഇവരില്‍ മഹാരാഷ്‌ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം, ഹരിയാന, ഒഡിഷ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, ബിഹാര്‍,, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഒരു നേപ്പാള്‍ സ്വദേശിയുമുണ്ട്. പഹാല്‍ഗാമുകാരനാട ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരെല്ലാം പുരുഷന്‍മാരാണ്. ഭീകരര്‍ ഓരോരുത്തരെയായി തെരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മകളുടെ മുന്നിൽവെച്ചാണ് മലയാളിയായ എൻ.രാമചന്ദ്രൻ കൊല്ലപ്പെടുന്നത്.
പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ഇവര്‍
1.വിനയ് നര്‍വാള്‍, കര്‍ണാല്‍, ഹരിയാന
നാവികസേനാ ഉദ്യോഗസ്ഥന്‍
2. എന്‍ രാമചന്ദ്രന്‍, കൊച്ചി, കേരളം
3. ബിത്യാന്‍ അധികാരി, കൊല്‍ക്കത്ത, പശ്ചിമബംഗാള്‍
4. ദിനേഷ് അഗര്‍വാള്‍, ഛത്തീസ്‌ഗഡ്
5. സയീദ് അദില്‍ ഹുസൈന്‍ ഷാ, പഹല്‍ഗാം, ജമ്മു കശ്‌മീര്‍
6. നീരജ് ഉധ്വാനി, ഉത്തരാഖണ്ഡ്
7. ദിലീപ് ദേസാലെ, മുംബൈ, മഹാരാഷ്‌ട്ര
8. സഞ്ജയ് ലക്ഷ്‌മണ്‍ ലീല, താനെ, മഹാരാഷ്‌ട്ര
9. ജെ എസ് ചന്ദ്രമൗലി, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്
10. സുശീല്‍ നത്യാന്‍, ഇന്‍ഡോര്‍, മധ്യപ്രദേശ്
11. സമീര്‍ ഗുഹ, കൊല്‍ക്കത്ത, പശ്ചിമബംഗാള്‍
12. അതുല്‍ ശ്രീകാന്ത് മോനി, താനെ,മഹാരാഷ്‌ട്ര
13. ഹേമന്ത് ജോഷി സുഹാസ്, മുംബൈ, മഹാരാഷ്‌ട്ര
14. പ്രശാന്ത് സത്‌പതി, ബലേശ്വര്‍, ഒഡിഷ
15. താജ് ഹല്‍വിങ്, സിറോ, അരുണാചല്‍പ്രദേശ്
ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍
16.മധുസൂദന്‍ സോമി ഷെട്ടി റാവു, ബെംഗളുരു, കര്‍ണാടക
17. ഭരത് ഭൂഷണ്‍, ബെംഗളുരു, കര്‍ണാടക
18. യതീഷ് പാര്‍മര്‍, ഭാവ്‌നഗര്‍, ഗുജറാത്ത്
19. സുമിത് പാര്‍മര്‍(യതീഷിന്‍റെ മകന്‍, ഭാവ് നഗര്‍, ഗുജറാത്ത്)
20. മഞ്ജുനാഥ് റാവു, ശിവമോഗ, കര്‍ണാടക
21. സന്തോഷ് ജഗ്‌ദാല്‍, പൂനെ, മഹാരാഷ്‌ട്ര
22. കസ്‌തോബി ഗനോവോത്, പൂനെ, മഹാരാഷ്‌ട്ര
23.ശൈലേഷ് ഭായ് കലാതിയ സൂറത്ത്, ഗുജറാത്ത്
24. ശുഭം ദേവേദി, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്
25. മനീഷ് രഞ്ജന്‍, ബിഹാര്‍
( എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍)
26. സുദീപ് നിയോപനി, രുപന്‍ദേഹി, നേപ്പാള്‍
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30നാണ് ഭീകരര്‍ ദക്ഷിണ കശ്‌മീരിലെ പഹല്‍ഗാമില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ബെയ്‌സരണ്‍ എന്ന പുല്‍ത്തകിടിയിലേക്ക് കടന്ന് കയറി ആക്രമണം അഴിച്ച് വിട്ടത്. നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇവരിലേറെയും സഞ്ചാരികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കശ്‌മീരിലെ സാധാരണ ജനജീവിതത്തെ ആക്രമണം ബാധിച്ചു. സംഭവത്തില്‍ രാജ്യമെമ്പാടും നിന്ന് അമര്‍ഷവും ദുഃഖവും ഉയര്‍ന്നിട്ടുണ്ട്.