ഹോട്ടൽ ഉടമയെയും ജീവനക്കാരിയെയും മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ
ആലപ്പുഴ : മാരാരികുളം പോലീസ് സ്റ്റേഷൻ പരിധിയിൽ പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ 09-11-2025 തീയതി വൈകി ഭക്ഷണം കഴിക്കുവാൻ ചെന്ന പ്രതികൾ മുട്ടക്കറിയെ സംബന്ധിച്ച് തർക്കം ഉണ്ടാകുകയും തുടർന്ന് ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി കടയുടമയേയും കടയിലെ ജോലിക്കാരിയെ മാരകമായി മർദ്ദിക്കുകയും, അസഭ്യം പറയുകയും ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്ക് അടിച്ച് പരിക്കേൽപ്പിച്ചതിലേയ്ക്ക് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നരഹത്യാശ്രമത്തിനുള്ള കേസ്സിലെ പ്രതികളായ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 2 ല്‍ മരുത്തോടർവട്ടം.പി.ഒയിൽ കൊച്ചുവെളി വീട്ടിൽ 27 വയസ്സുള്ള അനന്തു, ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 2 ല്‍ മരുത്തോർവട്ടം.പി.ഒ യിൽ ഗോകുൽ നിവാസിൽ 25 വയസ്സുള്ള കമൽ ദാസ് എന്നിവരെ മാരാരിക്കുളം പോലീസ് 10-11-2025 തീയതി അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിട്ടുള്ളതാണ്. മാരാരിക്കുളം പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിലേയ്ക്കും സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറ തകർത്ത കേസ്സിലേയും പ്രതികളാണ് ഇരുവരും.മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത്.പി.കെ യുടെ നേതൃത്വത്തിൽ പോലീസ് സബ്ബ് ഇൻസെപ്കടർമാരയ ചന്ദ്രബാബു, സുനിൽകുമാർ, എ.എസ്.ഐ മിനിമോൾ, സിവിൽ പോലീസ് ഓഫീസർമാരായ സരേഷ്, രതീഷ്, എന്നീവർ ഉൾപ്പെട്ട പോലീസ് അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
